Thursday, October 21, 2010

ഉൾക്കടൽ

ഭൂമിയുടെ യാത്രാവഴികൾ
തേടിയലഞ്ഞ പുഴ
പർവതമൂലത്തിലെ
ഉൽഭവശാന്തി നഷ്ടമായി
നിസംഗതയുടെ പരിവേഷമണിഞ്ഞ്
പരീക്ഷണശാലയിലെ
അപരിചിതത്വത്തിൽ
മഞ്ഞുമലപോലെയുറഞ്ഞ
അന്തരാത്മാവിനെ വഴിയിലുപേഷിച്ച്
മുന്നോട്ടോഴുകി.
വ്യതിചലിയ്ക്കാനാവാത്ത
യാത്രാപഥങ്ങളിൽ ഭൂമി
കീറിമുറിഞ്ഞ അന്തരാത്മാവിനെ
ചന്ദനക്കുളിരിൽ തലോടിയുറക്കി
വസന്തകാലപൂവുകളിൽ നിന്നൊഴുകിയ
സുഗന്ധതൈലങ്ങളുമായ്
സായംസന്ധ്യാമണ്ഡപവും കടന്ന്
നക്ഷത്രവിളക്കുകളുടെ
പ്രകാശമാർഗത്തിലൂടെ
ഉൾക്കടലിന്റെ ഹൃദ്സ്പന്ദനതാളം
തേടി പോയി....

No comments:

Post a Comment