Tuesday, October 26, 2010

സ്വരം

ഇടവേളയിൽ നഷ്ടമായ
ഒരു നിമിഷത്തെ 
ഘടികാരസൂചികളിൽ നിന്നടർത്തി
മഷിപ്പാടുകളിലാക്കി
കാലം കുറെ നാൾ കല്പനകളെഴുതിയ
കടലാസുതാളുകൾ
തൂവലുകൾ പോലെ ചുറ്റും പറന്നൊഴുകുമ്പോൾ
സായാഹ്നത്തിന്റെ പൊൻചിറകുകളിൽ
ഒന്നടർന്നു വീണ ചക്രവാളത്തിനരികിൽ
മിഴിപൂട്ടിയുറങ്ങി സന്ധ്യ
കനൽകുണ്ഡങ്ങളിൽ എരിഞ്ഞടങ്ങിയ
പകലിനു സൂക്ഷിക്കാൻ
എഴുത്തുമഷിതുള്ളികൾ
കടലാസുതോണിയിൽ
അനുസ്മരണക്കുറിപ്പുകളെഴുതി
ഭൂമിയുടെ സ്മൃതിതീരങ്ങളിൽ
വീണ്ടും ശരത്ക്കാലമുണരുമ്പോൾ
ഇലപൊഴിയും വൃക്ഷശാഖകളിൽ
കറുത്ത പക്ഷിയുടെ തൂവൽതുമ്പിൽ
മിന്നിയാടി മഞ്ഞുതുള്ളി പോലെ
ഒരു സ്വരം......

No comments:

Post a Comment