Thursday, May 19, 2011

സാക്ഷ്യം

ചില്ലുകൂടിനുള്ളിലായ്
മയങ്ങും സന്ധ്യേ നിന്റെയുള്ളിലും
പകലിന്റെ നൊമ്പരം പൂക്കുന്നുവോ
കടൽമുനമ്പിൽ വിളക്കുകൾ
തെളിയ്ക്കും നക്ഷത്രങ്ങളുറങ്ങീ
കാലം തീർത്ത വന്മതിൽക്കെട്ടും
കടന്നെങ്ങോട്ടോ പോയീ വിധി
ഗ്രീഷ്മവേനലും മങ്ങി 
ചൈത്രപ്പൂക്കളും വാടീ
കൽക്കെട്ടിന്റെയുള്ളിലോ
തണുത്തൊരു നിഴലും പൂത്തു
താഴേയ്ക്കെത്തിയ നിശീഥത്തിൽ
കദനം കയ്പായ് വീണു
മുറിപ്പാടുകൾതുന്നിനിമിഷങ്ങളോ
നേർത്ത നിലാവിൻ തുമ്പിൽ
തുള്ളിയൊളിച്ചു
ശിരസ്സിൽ നിന്നടർന്നുവീണു
പഴേയോർമ്മകൾ
മഷിവീണുപടർന്നുപഥത്തിലായ്
നടന്നു ഋതുക്കളും
മിഴിതുമ്പിലെ ദൈന്യം പടിക്കെട്ടുകൾ
താണ്ടിയുലഞ്ഞുനീങ്ങീടുമ്പോൾ
വിധിയും പദം വയ്ച്ചു നടന്നു
പോകുന്നേരമരികിൽവിരൽതുമ്പിലൊഴുകും
കടലിന്റ ലയവിന്യാസം
കേട്ടുതെല്ലൊന്നു നിന്നു; പിന്നെ മറഞ്ഞു
ചക്രവാളമതിനും സാക്ഷ്യം നിന്നു..

No comments:

Post a Comment