Saturday, May 28, 2011

ഹൃദ്സ്പന്ദനങ്ങൾ

നിഴൽപ്പാടുകൾ തേടിനടക്കാനാവില്ലെന്നും
നിഴൽക്കൂട്ടിനുള്ളിലും മായില്ല വാക്യർഥങ്ങൾ
നിരക്കും ഛായാചിത്രമുണർത്തും സ്മൃതിയ്ക്കുള്ളിൽ
തെളിയ്ക്കാനാവില്ലാവിവണ്ടിതൻ കരിപ്പൂക്കൾ
ഇടവേളയിൽ വെയിൽപൂക്കുന്ന നേരം
തണൽപ്പടിയിലിരുന്നൊരുകവിതവായിക്കുമ്പോൾ
പറയാനാവും യുഗം മറയ്ക്കും മരീചികയ്ക്കരികിൽ
നീർതേടുന്ന കല്പകതരുക്കളെ
മരക്കൂടുകൾ തീർത്തു ഘടികാരങ്ങൾ തേടി
നിമിഷങ്ങളോ പലേ ദിക്കുകൾ കണ്ടു
യാത്രയൊടുങ്ങം നേരം ധ്വജസ്തൂപത്തിലേറ്റി
കൊടിയതിലെ നിറങ്ങളും മങ്ങിയതറിയുന്നു
വിളക്കിൽ തിരിനീട്ടിവെളിച്ചം തേടി പകലൊടുങ്ങി
മിഴി പൂട്ടിയടച്ച രാവോ പിന്നെ കണ്ടതുമില്ലാ പകൽ
തിരയൊക്കെയും മാഞ്ഞ സാഗരങ്ങളിൽ
സന്ധ്യ ജപമാലകൾ തിരഞ്ഞിരുന്നു
നക്ഷത്രങ്ങളൊരുക്കും ദീപങ്ങളിൽ വെളിച്ചം
കാണുന്നേരം മറക്കാനാവും നിഴൽക്കൂടുകൾ
മുറിവുകളുണക്കാൻ മരുന്നുകളെത്രയാണീലോകത്തിൽ
എങ്കിലും മുറിവുകൾ മായുന്നുമില്ലാലോക
സങ്കടങ്ങൾക്കുമതിയാശയ്ക്കും മരുന്നില്ല..

No comments:

Post a Comment