Monday, May 9, 2011

സ്മൃതിവിസ്മൃതികൾ

ഇവിടെ പുരാതനചരിത്രം
സൂക്ഷിക്കുവാനൊരുക്കാൻ
പഴയൊരു നാലുകെട്ടില്ല
പണിയൊടുക്കി മധ്യസ്ഥന്മാർ
നടന്ന പ്രാചീനമാം
പടകുടീരത്തിലായ് മരിച്ചുത്സവകാലം
കടുംകെട്ടുകൾ മാറ്റി ധ്വജസ്തൂപത്തിൽ
നിന്നുമഴിച്ചുമാറ്റി ബ്രഹ്മകുലാമാകൊടിക്കൂറ
വിരലിൽതുള്ളിക്കൂടിയൊതുങ്ങാൻ
മോഹിച്ചോരു വരികൾ ഭൂമധ്യത്തിൽ
കുരുങ്ങിപ്പോയി, കകുജ്ഞലങ്ങൾ
മഴ കാത്തു നിന്നൊരു വേനൽക്കാല-
കടവിലാമ്പൽപ്പൂക്കൾ കരിഞ്ഞു
കടവേറി മറഞ്ഞ കാലത്തിന്റെ
കൈവരിപ്പിശകായിയൊതുങ്ങി
കായൽ; പിന്നെയരികിൽ
തപം ചെയ്തമുകിൽക്കൂടുകൾക്കുള്ളിൽ
മറഞ്ഞു പഴയൊരു ചരിത്രം
തീർഥക്കുളമതിലേയ്ക്കൊഴുകുന്ന
ചാതുർവർണ്യത്തിൻ ശുദ്ധചരിത്രം
മിഴിക്കോണിൽ ദൈന്യമായുണരുന്ന
വെളിച്ചം മറയ്ക്കുന്ന കൃഷ്ണപക്ഷങ്ങൾ
മുന്നിൽ മരിച്ചുജീവിക്കുന്ന വാക്കുകൾ
പ്രദോഷങ്ങളെടുത്തുസൂക്ഷിക്കുന്ന
വില്വപത്രങ്ങൾ
സഹ്യഗിരിയിൽ തുടിയിടും
ദൈവത്തിൻ രാജ്യം..
പക്ഷെ പഴയ നാലുകെട്ടുതകർന്നു
വീണ്ടും കെട്ടിപ്പണിതസൗധങ്ങളിൽ
ചിന്തേരിൻ ഗന്ധം മാത്രം

No comments:

Post a Comment