Sunday, August 7, 2011

അന്വേഷണത്തിനൊടുവിൽ
അന്വേഷിച്ചൊടുവിലൊരു
കുന്നിന്മുകളിലേറി
ആകാശത്തിനെയൊരു
വിതാനമാക്കിയെഴുതുമ്പോൾ
നർമ്മദയിലെ
സത്യഗ്രഹികളെ കാണാനായി..
പരമോന്നതപീഠങ്ങൾക്കരികിൽ
പാതിയുടഞ്ഞ മനസ്സ്
ഔഷധക്കൂട്ടിനുള്ളിലുറങ്ങും നേരം
മൊഴിയിൽ തട്ടിയുടഞ്ഞ
ചില്ലക്ഷരങ്ങളിൽ മഴയൊഴുകി...
ഉപവസിക്കും നിഷ്പക്ഷസൈന്യകർ
ഇന്ദ്രപ്രസ്ഥമേറിയ നാൾ
സാമ്രാജ്യങ്ങളിലെ സൗഹൃദം  
വെറുമൊരഭിനയമായ് മാറി
അലോസരപ്പെടുമരങ്ങിൽ
അഭിനയിക്കാനാവാതെ
ആഭരണങ്ങളണിയാനാവാതെ
ഋതുക്കൾ മിഴിപൂട്ടിയിരുന്നു...

No comments:

Post a Comment