Monday, August 22, 2011


പ്രകാശവേഗത്തിനരികിൽ
തൂവൽതുമ്പിൽ നിന്നും
നാരായമുനയേറ്റിയോലയിൽചുറ്റി
ദിക്കാലങ്ങളിൽ പെരുമ്പറയേറ്റി
ദിഗന്തമുറിവിലൂടെയാകാശമേറി
കടും തുടികൊട്ടി താണ്ഡവമാടി
അഹം..
പൂട്ടിയിട്ട താഴുകളുടച്ച്
പ്രകാശവേഗത്തിനപ്പുറം
പ്രകമ്പനമായ് 
മനസ്സിനൊപ്പമോടി
ചിന്തകൾ ..
ഉടഞ്ഞ സ്ഫടികചെപ്പിലെ
മുറിവുണക്കി കല്ലാൽ പണിതൊരു
കൂട്ടിലിരുന്നെഴുതി
ഹൃദയം...
ഋതുക്കളാം ചേലചുറ്റി
തുടുത്തപൂക്കളേറ്റി ചന്ദനം തൊട്ട്
മൃദുവാം മൊഴിയെഴുതി
ശിരസ്സിൽ തലോടി
ഇമയനങ്ങുമ്പോളാകുലപ്പെട്ട്
പ്രകാശവേഗത്തിനരികിൽ
കാവലായിരുന്നു
അന്തരാത്മാവ്....

No comments:

Post a Comment