Saturday, August 27, 2011


മൊഴി
പെയ്യാതെപോയ
മേഘമാർഗത്തിൽ
സന്ധ്യയെഴുതിയതും
പകൽ തട്ടിൽ വീണ
വെളിച്ചത്തിനവസാനരശ്മിയിൽ
നിറഞ്ഞതും നിർമ്മമയായൊരു
നിശബ്ദതയായിരുന്നു
മൂടിക്കെട്ടിയ സായാഹ്നത്തിനും,
ആരവമേറ്റിയ നാൽക്കവലകൾക്കും 
പകൽ വെയിലേറ്റു തളർന്നൊരു
തണൽമരച്ചോട്ടിലൂടെയോടിയ
നിമിഷങ്ങൾക്കും തിരക്കായിരുന്നു
അമ്പലമണികൾക്കരികിൽ
തിരക്കുമറന്നൊരു ഗ്രാമത്തിനോർമ്മയിൽ
വിളക്കേറ്റിയ കൽതട്ടുകളിലൂടെ
പ്രകാശം അരയാൽതറയിലൊരു
പുൽപ്പായയിലിരുന്നെഴുതും
മനസ്സിൽ പൂവായിവിരിഞ്ഞപ്പോൾ
സ്മൃതിയിലൊരുവിസ്മൃതിമുദ്രയേറ്റിനിന്നു
വർത്തമാനകാലം..

No comments:

Post a Comment