Sunday, August 14, 2011

സന്ധ്യാമണ്ഡപത്തിനരികിൽ
ചുരുൾനീർത്തിയൊഴുകും 
ദിനങ്ങളരികിൽ...
ഒരുപുറമെഴുതി 
മറുപുറം മായ്ക്കും മിഥ്യ...
വെൺചുമരുകളിൽ
എഴുതിതീരാതെ പടരും
ലോകശോകം..
മുന്നിൽ മഹാദ്വീപങ്ങൾ
നെടുകയും കുറുകെയും
ഉലഞ്ഞുടഞ്ഞുവീഴുന്നു...
ഉടഞ്ഞതുണ്ടുകളിൽ
മെഴുതിരിയേറ്റി നീങ്ങുന്നു
അരുളപ്പാടുകൾ...
ദേവമൂലത്തിനാധാരശിലയുടഞ്ഞ
ശ്രീകോവിലിൽ ഒരോട്ടുവിളക്ക് 
പ്രകാശത്തിന്റെയൊരു ചിന്ത്
മനസ്സിൽ...
മണലിലെഴുതിയോരക്ഷരങ്ങൾ
പുനർജനിക്കുന്നു
ആയിരം പൂവുകൾ പോൽ...
തിരക്ക് തീരെയില്ലാത്ത
സന്ധ്യാമണ്ഡപത്തിനരികിൽ
സമുദ്രത്തിൻ തനിയാവർത്തനം
കല്ലുരസി തീയേറ്റുമാചാര്യർ
ഈയാത്രയെവിടേയ്ക്കാണാവോ?
ചോദ്യചിഹ്നങ്ങൾക്കരികിൽ
മറുമൊഴിയേകാതെനിന്നു
ചക്രവാളം...



No comments:

Post a Comment