Wednesday, August 17, 2011


മൊഴി
ഉടഞ്ഞുതകർന്ന
ഗ്രന്ഥപ്പുരയിലൊരു
ചിതൽപ്പുറ്റിനരികിൽ
തണുത്ത നിമിഷങ്ങളിൽ
നിന്നുയരും പുകയേറ്റുറങ്ങും
കടലാസുകൾ 
മനസ്സേ കണ്ടാലും
ഒരിറ്റുമഷിതേടിയോടും
അറിവിനുള്ളിലുറങ്ങുമറിവില്ലായ്മ
വിളിപ്പാടകലെ കാതോർത്തിരിക്കും
ഒളിപാർപ്പുകാർ..
ഉദ്യാനം മഴയിലലിയുന്നു..
മഴതുള്ളിയിലൊഴുകും
വർത്തമാനകാലം...
കുറുകെയും നിറുകെയും
വെട്ടിതിരുത്തി കൂട്ടിപ്പെരുക്കിയ
പരിവർത്തനത്തിൻ
പരാധീനതയിൽ
മയങ്ങിവീഴാതെ നീങ്ങും
ഭൂമി..
പ്രദക്ഷിണവഴിയെത്ര ശാന്തം
മഴതുള്ളിയിൽ കുളിരും 
മണ്ണിൻ സുഗന്ധവുമൊരു
കവിത..

No comments:

Post a Comment