Thursday, December 16, 2010

ദലങ്ങളെല്ലാം കൊഴിഞ്ഞ ഒരു ഋതുവിൽ

ദലങ്ങളെല്ലാം കൊഴിഞ്ഞ
ഒരു ഋതുവിൽ
എഴുത്തുതാളുകളിലൊഴുകി
അയനിയ്ക്കിടയിലുണർന്ന
അഗ്നിഹോത്രിയുടെ
ഹൃദയം കണ്ട അഗ്നി..
നീണ്ടു നീണ്ടു പോയ വഴിയിൽ
ചരിത്രപുസ്തകങ്ങളണിനിരന്ന
ഗ്രന്ഥപ്പുരകൾക്കകലെ
നിഘണ്ടുവിലുറങ്ങിയ
അനേകയിരം വാക്യാർഥങ്ങൾക്കപ്പുറം
ഇടവേളയിലെ
ശൂന്യതയ്ക്കവിരാമചിഹ്നമായ്
ഉടുക്കിനകമ്പടിയിൽ
പാണന്റെ പാട്ടുയർന്നു....
അമാവാസിയുടെ ചിമിഴിൽ
ലോകമുടച്ചു ചില്ലുപാത്രങ്ങൾ
ഉടഞ്ഞ ചീളുകളെ
ചരിത്രപുസ്തകത്തിലാക്കി
കാലം രചിച്ചു ഒരു ചരമഗീതം....

No comments:

Post a Comment