Sunday, December 19, 2010

ചിന്തേരിട്ടു മിനുക്കിയ ചുമരുകൾ


ദിക്കുകളിലൊളിപാർക്കുന്നു
ദിക്ക്പാലകർ
ചിന്തേരിട്ട് മിനുസപ്പെടുത്തിയ
സുഷിരങ്ങളെല്ലാമടഞ്ഞ
ചുമരുകൾക്കുള്ളിൽ..
ഉപഗ്രഹമിഴിയ്ക്കപ്പുറം
വിഭൂതിയിൽ മൂടിയ ത്രിനേത്രം..
കൽസ്തൂപമടർന്നു വീണ
വിടവിലുമൊളി പാർത്തു
ഒരു യുഗം...
ഒരു നാട്യം...
ഉറിയിൽ നിന്നൂറി പാലാഴി...
ദിക്കുകളെല്ലാമടച്ചു തഴുതിടുമ്പോൾ
മനസ്സിലുള്ളിലകിൽക്കൂട്ടിൻ സുഗന്ധം..
ഉൾക്കടലിൽ വീണുടഞ്ഞ
തീക്കനലിലുമുണ്ടായിരുന്നു
ഒരുൾമിഴി...
കാണാത്ത ലോകത്തെ
ചുറ്റിയൊതുക്കി മുന്നിലേയ്ക്കിടുന്ന
യന്ത്രം...
കാണാത്ത ലോകത്തിലൊഴുകാൻ
വിധിയിട്ട യന്ത്രപ്പുരകൾ..
ഭൂമിയുടെ നിലവറകളിൽ
പഴയ താളിയോലകൾ
ലോകമേൽപ്പുരയ്ക്കതിരേത് ?
യന്ത്രമിഴികളോ, ഉപഗ്രഹങ്ങളോ
ചിന്തേരിട്ടു സുഷിരങ്ങളടച്ചുമിനുക്കിയ
ചുമരുകളോ?

No comments:

Post a Comment