Saturday, December 4, 2010

കാഴ്ച്ചക്കപ്പുറം

ഭൂമിയുടെ സ്നിഗ്ദതയും, സ്വകാര്യതയും
മഷിക്കുപ്പികളിൽ ഗദ്ഗദമായ്
വിങ്ങുന്നു....
അതിനെ മഷിക്കുപ്പികളിൽ
നിറച്ചൊഴുകിയ പുഴയൊരു
വിഷമവൃത്തമായി
ഉൽപ്രേക്ഷാലങ്കാരമായി
ഒഴുകി നീങ്ങുന്നു
അടർത്തിമാറ്റിയ
ഒരോ ശിഖരത്തിലും
തളിർക്കുന്നു ആത്മാവിന്റെ
നിരയൽ....
കനൽവാരിയെറിഞ്ഞ
ശിശിരരാത്രികൾ
പ്രദക്ഷിണവഴിയും കടന്ന്
ജപമാലയണിഞ്ഞ്
ഇരുമുടിയുമായ് മലകയറുന്നു
മകരജ്യോതിയിലെ നക്ഷത്രവെളിച്ചം
വിരൽതുമ്പിലുരുമ്മുന്നു
മിഴിരണ്ടിലും കടലലയിടുന്നു
കാണാത്ത ലോകകൗതുകങ്ങളൊന്നായി
വെൺചാമരമേന്തി
പട്ടുകുടനീർത്തി
തീരമണലിലണിനിരക്കുന്നു...
കാഴ്ചകൾക്കപ്പുറമെന്ത്??
കടലോ, ചക്രവാളമോ
കൃഷ്ണപക്ഷമോ?

No comments:

Post a Comment