Wednesday, November 10, 2010

ഭൂമി

കടലിലേയ്ക്ക് തുറന്ന
ജാലകവാതിലിലൂടെ
സന്ധ്യാവിളക്കൂതിക്കെടുത്തി
അകത്തേയ്ക്കുവന്ന കലിയുഗം
കാലത്തിന്റെ നെടുമ്പുരകളിൽ
കറുപ്പിന്റെ ഋണവുമായ്
തപസ്സിരുന്നു
ഭൂമിയുടെ എഴുത്തുശാലയിലെ
എഴുത്തക്ഷരങ്ങൾ
മിനുസപ്പെടുന്നതിൻ മുൻപേ
ആൾക്കൂട്ടം ചുറ്റിലും തൂവി കനലുകൾ
കനലിൽ കത്തിവീണ
മേൽവിതാനങ്ങളുടെ
മേൽക്കൂരയ്ക്കരികിൽ
ഭൂമി സുരക്ഷാവലയവുമായ്
കാവലിരുന്നു
പട്ടുറുമാൽ തുന്നി കാന്തിയേറിയ
സ്വർണനൂലുകളുമായ്
വന്നു ശരത്ക്കാലം
ശരത്ക്കാലത്തിനരികിൽ
കനലുകൾക്കിടയിൽ
മിന്നിയ അക്ഷരങ്ങളെ
കൈയിലേറ്റി ഭൂമി
യാത്ര തുടർന്നു....

No comments:

Post a Comment