Sunday, February 13, 2011

മഞ്ഞുകാലപ്പൂവായുറങ്ങിയ ശിശിരം
ഒരുചിമിഴിൽ ശിശിരമുറയുമ്പോൾ
പാതിയെണ്ണതീർന്ന തിരികെടുത്തി
സന്ധ്യാദീപങ്ങളെ ഗ്രാമം
അറയിലേയ്ക്ക് മാറ്റി
പിന്നെയേതോ ദു:സ്വപ്നത്തിലുരുൾ
പൊട്ടിയ മലയോരത്തിനരികിൽ
വഴിതടസ്സപ്പെട്ട യാത്രികനെപ്പോലെ
ഒരു ദിനാന്ത്യമൊതുങ്ങുമ്പോൾ
ചരൽക്കല്ലുകൾ നിറഞ്ഞ
ഊടുവഴിയിലൂടെ രക്തം കിനിയുന്ന
കാല്പദങ്ങളുമായോടിപ്പോയി
യാഥാർഥ്യം..
വിരൽതുമ്പിലിറ്റിയൊരിത്തിരി മഞ്ഞിനെ
ഒരു ചിപ്പിയിലൊതുക്കിയൊരു
കടൽത്തീരത്തിരിക്കുമ്പോൾ
നക്ഷത്രങ്ങൾ മാഞ്ഞ രാവിൽ
കൈക്കുടന്നയിൽ ശിശിരമൊരു
മഞ്ഞുകാലപ്പൂവായുറങ്ങി...

No comments:

Post a Comment