Monday, February 21, 2011

ശിശിരമഴ പെയ്ത സന്ധ്യയിൽ

ഒരേ വഴിയിൽ
പലേ ശാഖകളുമായിനിന്ന
വടവൃക്ഷച്ചോട്ടിലിരുന്ന്
നിറം കോരിയൊഴുക്കിയെഴുതിയ
തുണ്ടുകടലാസുകൾ ചേർന്ന
കളിവള്ളത്തിലൊഴുകി നീങ്ങുന്നത്
കഥയോ ജീവിതമോ?
അതെന്തങ്കിലുമാവട്ടെ
അതിനുള്ളിൽ
അതിനുള്ളിലാരുടെയോ
ദൃഷ്ടി വീണിരിക്കാം
ചക്രങ്ങളിൽ തിരിഞ്ഞുതിരിഞ്ഞുണ്ടായ
മൺകുടങ്ങളുടയും പോൽ
എത്രയോ വേഗമുടയുന്നു
ഗോപുരങ്ങൾ...
എത്രയോ വേഗമുടയുന്നു
സ്വപ്നങ്ങൾ...
ഇരുകൈയിലുമൊതുങ്ങാനാവാതെ
മുന്നിൽ വളരുന്നതന്തേ?
വിരിലൽ കൂടുകെട്ടിയ
വാക്കുകൾക്കിടയിലൂറി
നറും വെണ്ണ
ശിശിരത്തണുപ്പിൽ
അതവിടെയുറഞ്ഞു പോയല്ലോ
ശിശിരമഴ പെയ്ത സന്ധ്യയും
കടന്നു നടക്കുമ്പോൾ
പിന്നിൽ കൃഷ്ണപക്ഷം പൂത്തിരുന്നു
നിശബ്ദതയുടെ നിഴലനക്കത്തിനരികിൽ
തണുപ്പകറ്റാൻ കനൽ തേടിയ
ശിശിരത്തിനരികിൽ
പലേവഴിയിലായി പടർന്നു വിധി..
വടവൃക്ഷശിഖരങ്ങൾ പോലെ...

No comments:

Post a Comment