Friday, February 4, 2011

പാരിജാതപ്പൂവുകൾക്കരികിൽ

ഇടവഴിയിലുപേക്ഷിച്ച
കല്ലുമുൾച്ചീളുകൾക്ക് മീതേ
മണലും ടാർമഷിയും തൂവി
മോടികൂട്ടിയപ്പോളതൊരു
നഗരപാതയായി
പൂമരങ്ങൾ മുറിച്ചിട്ട
പാതയോരത്തിനരികിലൂടെ
നടന്നു നീങ്ങിയ ഋതുക്കളുടെ
ചെപ്പിൽ നിന്നും
ശിശിരമുണർന്നെഴുനേറ്റപ്പോൾ
ദ്വയാർഥങ്ങളുടെ കൂട്ടരങ്ങിലെ
അരോചകമായ
അസത്യങ്ങളിലുലഞ്ഞ്
മനസ്സിൽ നിന്നും
ദയ മാഞ്ഞുപോകുന്നുവോ
ചുമരിനരികിൽ,
നടന്നുനീങ്ങുന്ന വഴിയിൽ,
ജാലകവിരിക്കരികിൽ
ഒളിപാർക്കുന്നത്
കാരുണ്യമോ, പുഴയോ
കാലത്തിന്റെ രഥചക്രങ്ങളോ?
ഇടവഴിയ്ക്കരികിൽ
പാരിജാതപ്പൂവുകൾക്കരികിൽ
മൂടൽമഞ്ഞിനപ്പുറം മായുന്നത്
മരീചികയോ, സത്യമോ???

1 comment: