Friday, February 18, 2011

 ഓർമ്മകളങ്ങനെയായിരുന്നുവോ???
 
സ്കൂൾമുറ്റത്തോടിക്കളിച്ച് 
ചിക്കുമരത്തണലിൽ മുങ്ങിയുണർന്ന
ഓർമ്മകളങ്ങനെയായിരുന്നുവോ??
അല്ലെന്നു പറയുന്നു
നിഴൽപ്പാടു വീഴാത്ത
മനസ്സുരൂപപ്പെടുത്തിയ മുദ്രാങ്കിതങ്ങൾ
കളിമൺപ്രതിമയുണ്ടാക്കിയതിനെനിക്കും
കിട്ടിയന്നൊരു കീർത്തിമുദ്ര
പാടവരമ്പിൽ നിന്നെടുത്ത മണ്ണിൽ
മെനഞ്ഞയായോർമ്മക്കൂട്ടിന്നും
ഭദ്രമായൊരു ചെപ്പിലുണ്ട്
സ്വർണവർണമാർന്ന ചട്ടക്കൂടിലെഴുതിയ 
സ്കൂൾമുറ്റത്തെയോർമ്മചിത്രങ്ങളിലൊഴുകിയത്
അത്യപൂർമായ കടൽചിപ്പികളും, മുത്തുകളുമായിരുന്നല്ലോ
ജനമിരമ്പുന്ന പേൾ സ്ക്വയറിൽ
പലതുമില്ല്ലാതാവുന്ന പോൽ
പലകാലങ്ങളിലും നെല്ലിമരച്ചോട്ടിൽ
പലേയോർമ്മകളും
മധുരവും കയ്പുമായൊഴുകി മായുമെങ്കിലും
സ്കൂൾമുറ്റത്തെയോർമ്മകളുടെ
കൂടയിലിങ്ങനെയൊരപസ്വരമുണ്ടായിരുന്നില്ലല്ലോ
രസതന്ത്രപരീക്ഷണശാലയിലെ
അസ്ഥിപഞ്ജരമിത്തിരി ഭയമേകിയെങ്കിലും
അതിനരികിലൂടെ നടന്നടുത്തനിലയിലെ
ഗ്രന്ഥശാലയിൽ പുസ്ത്കങ്ങൾക്ക്
കൂട്ടിരുന്ന നാളിലും
അവിടെയൊക്ക പാറിനടന്നത്
വർണ്ണതൂവലുകളായിരുന്നല്ലോ
പിന്നെയവിടെ നിന്നാണോവോ
ഇങ്ങനെയൊരോർമ്മ?
സ്കൂൾമുറ്റത്തെന്നുമുയർന്നത്
ദേശീയഗാനവും
ജപമാലയിലൊഴുകിയ
പ്രാർഥനാഗീതവുമായിരുന്നല്ലോ
അത് മറന്നതാരാണാവോ???

No comments:

Post a Comment