Tuesday, July 6, 2010

എവിടെയോ  കേട്ടു മറന്നൊരു
പാട്ടിന്റെ ശ്രുതിയുമായ് വന്നു
വസന്തമാ വൈശാഖനിറവിൽ
നിന്നെത്രയോർമ്മകൾ മുന്നിലായ്
പടിവാതിൽ മെല്ലെ തുറന്നു
വന്നമ്പലനടയിലിരുന്നു
വലംപിരിശംഖിൽ നിന്നമൃതു
പോലൊഴുകുന്ന തീർഥം
നുകർന്നു വന്നരികിൽ
പ്രദിക്ഷണവഴിയിലായിതിഹാസ
മെഴുതി നീട്ടും വേദവ്യാസപ്രതിഷ്ഠയിൽ
പ്രണമിച്ചു പിന്നെ
പ്രദക്ഷിണവഴിയിലെ
തുളസീസുഗന്ധത്തിലുണരുമാ
പാട്ടിന്റെ ശ്രുതി ചേർത്തു
നിൽക്കും സമുദ്രമേ
നീയന്നെലിനിയുമെഴുതാത്ത
ഗാനമായുണരുക...

No comments:

Post a Comment