Monday, July 19, 2010

നടുമുറ്റത്ത്പൂത്തുലഞ്ഞ
പവിഴമല്ലികൾക്കുള്ളിൽ
ശരത്ക്കാലഭംഗിയുടെ,
സന്ധ്യയുടെ ഒരിതളുണ്ടായിരുന്നു
കാർത്തികദീപങ്ങൾ പോലെ
നക്ഷത്രങ്ങൾ തെളിഞ്ഞ
നിലാവിന്റെ ഇലച്ചീന്തിൽ
ചന്ദനമൊഴുക്കിയ പൗർണ്ണമിയിലൂടെ
നടന്നു നീങ്ങിയ രാവുറങ്ങിയ യാമത്തിൽ 
ഉറങ്ങാതിരുന്ന കടൽ പാടിയ
കദനകുതൂഹലത്തിൽ
ഉണർന്ന തീരം ചക്രവാളത്തിൽ
പുലർകാലം വിരിയിച്ച 
പവിഴമല്ലിപൂക്കളായി മാറി..

No comments:

Post a Comment