Friday, July 16, 2010

മഴ പെയ്തുകൊണ്ടേയിരുന്ന
ഉദ്യാനങ്ങളിൽ
തളിരിലതുമ്പിൽ നേർത്തു
വന്ന ഒരു പൂമൊട്ട് വിരിയുമ്പോൾ
പ്രഭാതം മുകിൽനിരകളെ മാറ്റി
ഉണരാൻ ശ്രമിച്ചു
ചുറ്റും കത്തിയ വിളക്കുകൾ
പടർന്നു കത്തുമ്പോൾ
മഴ പെയ്തുകൊണ്ടേയിരുന്നു
കടലൊഴുകിയ മഴയിൽ
അക്ഷരത്തെറ്റു തേടി
സമയം സൂചിത്തുമ്പിൽ
ശംഖുകളിലുറങ്ങിയ
സ്വപ്നങ്ങളുടച്ചു
കാലമേറ്റിയ ഭാരവുമായി മലകയറി
താഴേക്കിറങ്ങി താഴ്വാരങ്ങളിൽ മറഞ്ഞു
സ്വപ്നങ്ങൾ വാക്കിലുണർന്ന
അർഥം തേടി, കടൽത്തീരത്ത്
ഉടയാത്ത ഒരു ശംഖു തേടിയൊഴുകി

No comments:

Post a Comment