Tuesday, July 13, 2010

ഇടുങ്ങും മനസ്സുകളൊളിവിൽ
മനസ്സാക്ഷിപണയം വയ്ക്കും
രാവിൻ കറുപ്പിൽ നിന്നും
കടലെത്രയോയകലെയാകടലിൻ
തീരങ്ങളിലെത്രയോ
തിരകൾ വന്നടിഞ്ഞങ്കിലും
മണൽത്തട്ടിൽ വന്നിരുന്നവർ
പാടുന്ന കഥയുടെയർഥശൂന്യമാം
പുറം താളുകൾക്കുള്ളിൽ മാഞ്ഞ
അസ്തമയത്തിൻ
നിറമുണരും കഥയിലെ
ചിത്രങ്ങളെഴുതിയ
സന്ധ്യയിൽ കടൽ പാടി
ചക്രവാളത്തിൽ
മൃദുസ്പർശമായുണർന്നെന്റെ
ഹൃത്തിൽ വന്നലിയുന്ന
സ്വരങ്ങൾ സ്പന്ദനങ്ങൾ

No comments:

Post a Comment