Friday, July 16, 2010

ഇരുണ്ടു തുടങ്ങിയ പകലിൽ
മുഖം ചേർത്തുനിന്ന ചക്രവാളത്തിൽ
ഉടഞ്ഞ ചില്ലുജാലകങ്ങളിലൂടെ
സൂര്യൻ മറയുമ്പോൾ
തെളിഞ്ഞ ചിത്രങ്ങളിൽ
അസ്തമയമുണരുന്നതു കണ്ടു 
കൽപ്പാലങ്ങളിൽ പാളം തെറ്റി വീണ
തീവണ്ടിയ്ക്കരികിൽ
യുദ്ധഭൂമിയുടെ മരവിച്ച മുഖവുമായി
സന്ധ്യ നിന്നു
എഴുതാനിരുന്ന ഭൂമിയുടെ
പേനത്തുമ്പിൽ വാക്കുകൾ
സൗപർണ്ണികയായൊഴുകി
തപസ്സു ചെയ്യും കുടജാദ്രിയിൽ
ഒരു ചിലമ്പിൻധ്വനി
കാടുണരുമ്പോൾ
നിലാവിൽ മന്ത്രം ജപിയ്ക്കുന്ന
നക്ഷത്രങ്ങളെ കണ്ടു..

No comments:

Post a Comment