Friday, July 30, 2010

പുനരുദ്ധാരണം

അനുവാദമില്ലാതെ
വാതിൽപ്പടികളിലൂടെ
അകത്തേയ്ക്കു വന്ന്
ആരവങ്ങളിൽ ഒരു ജീവനെ
മുദ്രകുത്തി തീർപ്പെഴുതി
കടന്നു പോയപ്പോൾ
ഉൾക്കടലിന്റെ ആഴം തിരകൾ
അന്നു മനസ്സിൽ സൂക്ഷിച്ചില്ല
അവർക്കതൊരു സ്ഥിരവേദിയിലെ
തെരുവുനാടകമായിരുന്നു
മനുഷ്യത്യത്തിനെ വിലപേശി
കടലാസിൽ തൂക്കി വിൽക്കുന്ന
അവരോടെതിർ പൊരുതാൻ
അവരെ പുനരുദ്ധരിപ്പിക്കുവാൻ
മുൾക്കിരീടങ്ങൾ മാറ്റി, അസ്ത്രമുറിവുമുണക്കി
ജീസ്സസും, കൃഷ്ണനും പുനർജനിക്കണം

No comments:

Post a Comment