Monday, July 26, 2010

ചില്ലുകൂടുകൾ

ചില്ലുകൂടുകളുടഞ്ഞപ്പോൾ
വെളിച്ചം സൂക്ഷിച്ച
റാന്തൽ വിളക്കിലെ തിരി
കാറ്റിലിലുലഞ്ഞു  കെട്ടു
നിയോൺ വിളക്കുകൾ
മിന്നിയ വഴിയോരത്തിൽ
വിരൽതുമ്പിലെ മുറിവിലൊഴുകിയ
രക്തം വാർന്ന ഹൃദയം
മരവിച്ചിരുന്നു
മുഖപടമഴിഞ്ഞ ഒരു മുകിലിന്റെ
മുഖം മഴയിലലിയുമ്പോൾ
അമ്പരപ്പിന്റെ ആദ്യവചനം പോലെ
ചക്രവാളം നിന്നു
എല്ലാമറിയുന്ന ഒരു പർവതഗുഹയിൽ
നിന്നും സമുദ്രതീരം തേടിപ്പോയ വാക്കുകൾ
ചിതറിയ ചില്ലുകൂടിനരികിൽ
നക്ഷത്രവിളക്കുകൾ കൈയിലേന്തിനിന്നു

No comments:

Post a Comment