Wednesday, July 28, 2010

ഓടക്കുഴൽ

കല്ലും നെല്ലും നിറഞ്ഞ അവിൽപ്പൊതി
സ്നേഹിച്ച ഓടക്കുഴൽ നാദമുറങ്ങുന്ന
ഒരു ബാല്യത്തിനെ തേടിയാണു
ഞാൻ സോപാനങ്ങളിൽ നിന്നത്
കാലണയ്ക്ക് കലഹിയ്ക്കുന്ന
ഈശ്വരന്മാരെ തീറെഴുതുന്ന
പുരോഹിതരെ തേടി
ദേവാലയങ്ങൾ കയറിയിറങ്ങുന്ന
അവിശ്വാസികളെ ഞാൻ കാണുന്നു
എന്റെ മനസ്സിലെ വേണുഗാനത്തിൽ
നിലാവിന്റെ വെണ്ണ നേദിയ്ക്കുന്ന
ഹൃദയത്തിലെന്നും
പ്രവാചകവചനങ്ങൾക്കപ്പുറമുണരുന്ന
വനമാലയുടെ സുഗന്ധമായിരുന്നു

No comments:

Post a Comment