Monday, July 19, 2010

പർവതഗുഹയിലെ മൗനത്തിൽ
നിന്നുമുണർന്ന പ്രവാചകവചനങ്ങൾ
പ്രതിധ്വനിയായ് താഴവാരങ്ങളിൽ
മുഴങ്ങിയപ്പോൾ
കാറ്റ് സ്വകാര്യമോതിയ
അരളിപ്പൂമരങ്ങൾക്കരികിൽ
കുയിൽ പാടിയ
പാട്ടു കേട്ടുണർന്ന ഗ്രാമത്തിന്റെ
അന്തരാത്മാവിലെ ആദ്യാക്ഷരം പോലെ
വിടർന്ന നെയ്യാമ്പൽ പൂക്കൾ
ഗ്രീഷമം കടന്നെത്തുന്ന വർഷക്കുളിരുമായ്
മൗനമുടയ്ക്കുന്ന കാലത്തിനരികിൽ
ഐഷീകവനങ്ങളിലെ
പർവതഗുഹയിൽ മുഴങ്ങിയ
ഓടക്കുഴലിനായ് കാതോർത്തു നിന്നു...

No comments:

Post a Comment