Saturday, July 24, 2010

ആരവം

ആരവങ്ങളൊടുങ്ങിയ
ആൾക്കൂട്ടം പിരിഞ്ഞു പോയ
വഴിയിൽ ചക്രവാളം
കടലിനോടായി പറഞ്ഞു
കൊടിതോരണങ്ങളിഞ്ഞ്
മുദ്രാവാക്യങ്ങൾ മുഴക്കി
ഉപജാപകവൃന്ദത്തിന്റെ
പ്രശംസാപത്രങ്ങളിൽ മയങ്ങി
ആരവമുണർത്തി
അവർ വരും നാളെയും
കാളിന്ദിയൊഴുകുന്ന വഴിയിൽ
അവരുടെ പാഴ്ശ്രമങ്ങൾ
കണ്ടു പുഞ്ചിരി തൂവും
ഒരു ഗോപാലകൻ
കടമ്പുകളിൽ അമൃതു പോലെ
മഴയൊഴുകുമ്പോൾ

No comments:

Post a Comment