Sunday, July 25, 2010

പർണ്ണശാല

മിഴികളിലുറങ്ങാൻ
മറന്ന വാക്കുകൾ
മൗനം തപസ്സിരുന്ന
പർണ്ണശാലയിൽ
പവിത്രം കൈയിലേന്തിയ
പൂജാമണ്ഡപത്തിൽ
നിന്നും മെല്ലെ നടന്ന്
വഴിയിലൊഴുകിയ അരുവിയിലൂടെ
ആരണ്യകത്തിന്റെ
നിഗൂഢതകളുൾക്കൊണ്ട്
തീയാളിയ വേനലും കടന്ന്
മഴത്തുള്ളികളിലെ കുളിരുൾക്കൊണ്ട്
ആകാശമാർഗത്തിൽ
നിലാപ്പൂക്കൾക്കരികിൽ
നക്ഷത്രവിളക്ക് തെളിയുമ്പോൾ
ഉൾക്കടലിന്റെ അപരിമേയമായ
അഗാധതയിൽ
മുത്തുചിപ്പികൾക്കുള്ളിലൊളിച്ച
കടലിന്റെ ഉറവിടം തേടി

No comments:

Post a Comment