Saturday, July 10, 2010

നിറം മങ്ങിയമുകിൽമുടിയിൽ
നിന്നും മഴയൊഴുകീ
മുഖപടമണിഞ്ഞു വന്നു
പ്രഭാതങ്ങൾ
നിറമാല തൊഴുതു മടങ്ങിയ
മനസ്സിൽ കുളിർ തൂവിയൊഴുകീ മഴ
നടക്കാവിലെയുദ്യാനത്തിലിരുന്നു ഞാനും
മഴയൊഴുകിയെന്നെ വന്നു തഴുകീ
പൊന്നൂഞ്ഞാലിരുന്നു സ്വപ്നം
നെയ്ത കാറ്റിന്റെ ചിറകിലെ
കാറ്റു പോൽ മറയുന്ന കാലവും
കാലം തീർത്ത
കൽമതിൽക്കെട്ടിന്നുള്ളിലുറങ്ങും
ഭയാനക മൗനവും കടന്നു
ഞാനെത്തിയ സോപാനത്തിലുണരും
കൽഹാരങ്ങളുപസംഹരിക്കുന്ന
സഹസ്രനാമങ്ങളിൽ
ചന്ദനം നിറയുമ്പോൾ
മഴയിൽ മുങ്ങിക്കുളിച്ചെത്തിയ മൗനം
തിരുനടയിൽ വാക്കായ്
വീണ്ടുമുണരുന്നതു കണ്ടു...

No comments:

Post a Comment