Sunday, July 11, 2010

പലവഴിയായ് പിരിയുന്ന
വേരുകൾ തേടി വൃക്ഷമൊരിയ്ക്കൽ
പോലും തപസ്സിരിക്കാറില്ല
ശിരസ്സുയർത്തിയാകാശത്തെ
തേടുന്ന വഴിയിലായിലകൾ
പൊഴിഞ്ഞു പോമെങ്കിലും
മഴയുടെ നിറവിൽ വീണ്ടും
പൂക്കൾ വിരിയും
ഋതുക്കളെ മറക്കാതെന്നും
ഭൂമിയുണർത്തും
വഴികളിൽ രാവിന്റെ കറുപ്പുമായ്
കാത്തു നിന്നേക്കാം കാലം
കോലങ്ങൾ വരച്ചേക്കാം
മഷിത്തുള്ളികൾ
പുകമറയിൽ സത്യങ്ങളെ
കുരുതിയേകി ചോന്നനിറത്തിൽ
മുഖം പൂശി പുതുമോടിയിൽ
പുഴയൊഴുകിയേക്കാം
മഴയൊഴുകും നേരം മാഞ്ഞ ചായങ്ങൾ
തേടി തേടി സമയമൊരു
ചില്ലുപാത്രത്തിലുടഞ്ഞേയ്ക്കാം
സമുദ്രമെന്നിൽ നിറഞ്ഞൊഴുകും നേരം
തീരമുണർത്തും വാക്കിനുള്ളിൽ
സ്വപ്നങ്ങൾ സൂക്ഷിയ്ക്കും ഞാൻ

No comments:

Post a Comment