Saturday, July 23, 2011

മഴക്കാലസന്ധ്യയിലെ ഗ്രാമം

പറന്നുപോയെങ്ങോമാഞ്ഞൊരു
തൂവൽതുമ്പിലൊരു
കവിതയുണ്ടായിരുന്നു...
ഇഴയിട്ടൊരൂടുവഴിയിൽ
വലപാകിയിരുന്നൊരു
നിഴൽക്കൂടിലുടക്കിയാകവിതയുടഞ്ഞു..
ഉടയുമക്ഷരങ്ങളെയൊരു
മഴക്കാലം മഴതുള്ളിയിൽ
കടഞ്ഞുണർത്തി
പ്രഭാതത്തിൻ മിഴിയിലിട്ടു..
ഉണരും നേരമാമിഴിയിലൊഴുകി
ഒരാഷാഢകാവ്യം...
ജാലകമറയിലൂടെ കാണും
ആകാശത്തിനരികിൽ
മദ്ധ്യാഹ്നമേഘങ്ങൾ...
സായന്തനം മനസ്സിലെ
വാതിലുകളടച്ചൊരു
സങ്കീർത്തനമന്ത്രമായ് മാറി..
മഴപെയ്തുകൊണ്ടേയിരുന്നു
മഴക്കാലസന്ധ്യയിലെ
ഗ്രാമമൊരാറ്റുവഞ്ചിക്കടവിലിരുന്ന്
ചക്രവാളത്തിനൊരനുസ്മരണമെഴുതി...

No comments:

Post a Comment