Wednesday, July 20, 2011



മിഴിയിൽ നിറഞ്ഞൊഴുകും പ്രപഞ്ചമേ!
തടാകം നിശ്ചലതയുടെ
നിശ്ബ്ദതയാവുമ്പോൾ 
നിധിശേഖരങ്ങൾ കവരും 
ആൾക്കൂട്ടത്തിനരികിൽ
കടലപാരതയിലൊരു 
കവിതയെഴുതിയിടുന്നു
പൊൻതരികൾ തൂക്കിയതിൽ
നിന്നൊഴുകുമാവരണത്തിൽ
ആത്മാവദൃശ്യം
എഴുതപ്പെടാനാവാത്തൊരു
അദൃശ്യതയ്ക്കരികിലോ
ആവരണങ്ങളുടെ
ദിനാന്ത്യക്കുറിപ്പുകൾ
പുറം ചട്ടകൾക്കുള്ളിലെ
തിളക്കത്തിലെങ്ങനെ
ഹൃദ്സ്പന്ദനലയമുണരും
സ്ഫടികത്തിളക്കം പോലൊരു
നക്ഷത്രമുണരും സന്ധ്യയിൽ
മിഴിയിൽ നിറഞ്ഞൊഴുകും
പ്രപഞ്ചമേ
ഒരു സമുദ്രത്തിൻ 
സ്പന്ദനലയമേറ്റും മനസ്സിന്റെ
കാവ്യമായാലും....

No comments:

Post a Comment