Wednesday, September 8, 2010

ഉൾക്കടൽ


കൽത്തൂണുകളിലുറഞ്ഞ
ശിലാരൂപങ്ങളിലെ മൗനമായ്
വാക്കുകൾ മായുന്നതിനായ്
പുഴ തപസ്സു ചെയ്യുന്ന
അസ്വസ്ഥതീരങ്ങൾ കടന്ന്
സാമ്രാജ്യങ്ങളുപേക്ഷിച്ച
ബോധിവൃക്ഷത്തണലിലെത്തിയ
ഭൂമിയുടെയരികിൽ
നിർനിമേഷം നിന്നു ആകാശം.
സാമ്രാജ്യങ്ങളിലുയരുന്ന
പതാകകളെ തേടിയൊഴുകിയ
മഹാനദിപ്രവാഹങ്ങളിൽ
വീണുടയാത്ത വാക്കുമായ്
കൽത്തൂണുകളിലുറഞ്ഞു മായാത്ത
കടലിനരികിലിരിക്കുമ്പോൾ
കടലെന്നോടു പറഞ്ഞു
ഭൂമിയോടൊപ്പം
ഉൾക്കടലിലേയ്ക്കൊഴുകുക....

No comments:

Post a Comment