Friday, September 17, 2010

അക്ഷരങ്ങൾ

വർഷകാലമേഘങ്ങളിൽ
പെയ്തൊഴിഞ്ഞു പോയ
കലശക്കുടങ്ങളിലെ
മഴതുള്ളികളിലൂടെ
ഒഴുകിപ്പോയ കാലത്തിന്റെ
കടംകഥകളെഴുതിയ
ശിലാസ്തൂപങ്ങൾക്കിടയിൽ
എഴുതി നിറക്കാനാവാത്ത
ഒരു കടലുമായ് വന്നിരുന്ന
ചെറിയ ഭൂമിയുടെ
തീരഭൂവിൽ ഉണർന്നുവന്ന
അക്ഷരങ്ങൾ
പൊൻതാലങ്ങളിൽ
അരിയും തുളസിപ്പൂവുമിട്ടെഴുതിയ
നവരാത്രിമണ്ഡപത്തിൽ
നിന്നുണർന്ന സ്വരങ്ങളെ
കൈയിലേറ്റി
സന്ധ്യ തിരിവയ്ക്കുമ്പോൾ
മഹാനവമികളിലുറക്കി
പ്രഭാതശംഖിൽ തീർഥവുമായ്
മനസ്സിലെ മിഴിയിലുറങ്ങിയുണരുന്ന
പുസ്തകത്താളുകളായ് മാറ്റുമ്പോൾ
മനസ്സേ  നീയുണരൂ
വെൺതാമരപൂവിനരികിലെ
വീണക്കമ്പിയിൽ

No comments:

Post a Comment