Sunday, September 26, 2010

ശരത്ക്കാലരാഗം

ഋതുക്കൾക്കിടയിൽ
ഞാനൊഴുകീ ശരത്ക്കാലമെഴുതും
സ്വരങ്ങളുലുണരും രാഗം തേടി.
ഭൂമി നടന്നു നീങ്ങും വഴിയരികിൽ
ഗ്രീഷ്മം കത്തിയുരുകി
വിൺതോപ്പിലായെരിഞ്ഞു സൂര്യൻ
സന്ധ്യവിടർന്നു
സോപാനത്തിനരികിലിടയ്ക്കതൻ
സ്പന്ദനതാളത്തിലായുണർന്നു രാത്രി
വേനൽപ്പടർപ്പിൽ
വർഷക്കുളിർ നിറഞ്ഞു
മഴക്കാലരാവുകൾ മൗനത്തിന്റെ
ഗിരിപർവങ്ങൾ താണ്ടി
അകലെ വസന്താഭയൊരുങ്ങും

താഴവാരത്തിനഴകിൽ
പൂക്കാലങ്ങൾ വിടർന്നു
പിന്നീടെങ്ങോ മറഞ്ഞു
ഞാനും പിന്നെ നടന്നു ഭൂമീ
നിന്റെ ഹൃദയമുണർത്തുന്ന
ശരത്ക്കാലത്തിൻ
രാഗമതു ഞാനെടുക്കുന്നു
ഉറയും ശിശിരത്തിൻ
മൗനത്തിനകലെ

ഞാനിരുന്നാരാഗത്തെയൻ
വീണയിലുണർത്തട്ടെ....

No comments:

Post a Comment