Thursday, September 30, 2010

ശരത്ക്കാലം

എഴുതി തീർക്കാനാവാത്ത
ഉൾക്കടലിന്റെ ഉള്ളൊഴുക്കിനെ
അച്ചടിമഷിപുരട്ടി
അപസ്വരങ്ങളാക്കി മാറ്റിയ
വേനൽത്തീരങ്ങളിലെ
അഗ്നിശിലകളിൽ വീണുടയാതെ
ഭൂമി നടന്ന മഴക്കാലനിറവിനപ്പുറം
വസന്തർത്തുവിലെ സ്വപ്നങ്ങളുടെ
വൃക്ഷശാഖകളിൽ നിന്നും
പൂക്കളായ് വിടരേണ്ട
കവിതയുടെ ഒരോ ശിഖരത്തിലും
കരിമഷി പുരട്ടിയാഹ്ളാദിച്ച
കാലത്തിനപ്പുറം
ഒരു ശരത്ക്കാലം ഭൂമിയെ
കാത്തിരുന്നു
കത്തിയാളിയ കനൽച്ചിറകിലും
തളിരിട്ട ഒരിലപോലെ
നനുത്ത കുളിർ പോലെ
സായം സന്ധ്യയിലെ
കുളിർകാറ്റിന്റെ സംഗീതം പോലെ....

2 comments:

  1. ഇവിടേക്കു വരുമ്പോള്‍ കരുതേണം
    കൈയ്യിലൊരു പോപ്പിയോ , ജോണ്‍സണോ
    പിന്നെയൊരു കപ്പലും കൂടെയുണ്ടാകണം
    കടലുമുള്‍ക്കടലും താണ്ടുന്നതിനുമായി

    എപ്പോഴുമെത്തി അഭിപ്രായമേകിയാല്‍
    തീര്‍ന്നിടുമീ മൌലിലെ മഷിയത്രയും.

    ReplyDelete
  2. മൌസിലെ, എന്നു തിരുത്തി വായിക്കണേ ദയവായി

    ReplyDelete