Friday, August 20, 2010

പ്രതിധ്വനി







അതിർരേഖകളിലെ
ഉദ്വേഗങ്ങളിൽ വീണ
ആദ്യാക്ഷരങ്ങളിൽ
നിന്നുണർന്നെഴുന്നേറ്റ ഭൂമി
മുൾവേലികളിലൂടെ
അകത്തുകയറിയ
പലരുടെയും മുഖപടങ്ങൾ
കാർമേഘമാലകളിലൊഴുകി
മായുന്നത് കണ്ട്
വീണ്ടും മുന്നോട്ടു നീങ്ങിയപ്പോൾ
ചുറ്റും കന്മതിൽ പണിയുന്ന
രാത്രിയുണർന്നു വന്നുപറഞ്ഞ
സ്വകാര്യങ്ങളിൽ
നിസംഗതയുടെ
ഒരു സ്വരമുണർന്നുവന്നു
ആ സ്വരം തേടിയലഞ്ഞ
ഒരു രാപ്പാടി അന്നു പാടിയ
പാട്ടിൽ മുൾവേലികളിൽ
വീണു മുറിവേറ്റ ആത്മാക്കളുടെ
വിലാപരാഗത്തിന്റെ
പ്രതിധ്വനിയുണർന്നു...

No comments:

Post a Comment