Sunday, August 1, 2010

സാഗരസ്പന്ദനങ്ങൾ

ആകാശത്തിനരികിൽ
കടൽ പാടിയ പാട്ടു കേട്ടുണർന്ന
ചക്രവാളത്തിനരികിൽ
വിളക്കുമായുണർന്ന നക്ഷത്രലോകം
വിസ്മയം പോലെ മുന്നിൽ
വിടരുമ്പോൾ
കടൽത്തീരമണലിൽ
സന്ധ്യ മയങ്ങിയിരുന്നു
ആൾക്കൂട്ടം പിരിഞ്ഞുപോയ
ആൽത്തറയ്ക്കരികിലിരുന്ന്
രുദ്രാക്ഷമാലയിൽ ജപം തുടർന്ന
കാറ്റിനരികിൽ ഓട്ടുവിളക്കുകൾ
തെളിഞ്ഞു കത്തുമ്പോൾ
എഴുതി തീരാത്ത പുസ്തകത്താളുകളിൽ
വാക്കുകൾ മൃത്യുജ്ഞയമന്ത്രം
ഉരുക്കഴിച്ചുണർന്നു.

No comments:

Post a Comment