Tuesday, August 24, 2010

 സാഗരസ്പന്ദനങ്ങൾ

ഇടറി വീണ പകലിന്റെ
ഒരു തൂവലിൽ മഷി പടർത്തി
താളിയോലയിലെഴുതിയ
പഴമയുടെ ഇതൾചീന്തിൽ
മഴയുടെ സംഗീതമുണർന്നുവന്നു
അരികിൽ ഓടക്കുഴൽനാദമുണർന്ന
സന്ധ്യയിൽ എവിടെയൊ
മറഞ്ഞ അസ്തമയത്തിന്റെ
ആത്മകഥ തേടി തിരകളൊഴുകിയ
തീരമണലിൽ
കടലിന്റെ ഹൃദ്സ്പന്ദനങ്ങളുടെ
നേർത്ത മിടിപ്പു സൂക്ഷിക്കുന്ന
ശംഖു തേടി നടന്ന മനസ്സേ
മുത്തുചിപ്പികൾക്കുള്ളിലെ
കടൽ നിന്നിലുമുറങ്ങുന്നു...

No comments:

Post a Comment