Wednesday, August 25, 2010

പ്രദോഷസന്ധ്യകൾ









മിഴികളിൽ നക്ഷത്രതിളക്കവുമായ്
വന്ന സന്ധ്യേ
നിന്നെയും കാത്ത്
എത്രയോ പ്രദോഷങ്ങളിൽ
പടിപ്പുരവാതിലും കടന്നു
വില്വപത്രങ്ങളുമായി
മുപ്പത്തിമുക്കോടി ദേവകളെ
തേടി ദേവദാരുക്കൾ പൂക്കുന്ന
വനികയിലെ കാറ്റിൻ സുഗന്ധവുമായ്
ആകാശമാർഗത്തിലൂടെ
എന്റെ സ്വപ്നങ്ങൾ
ചക്രവാളത്തെ തൊട്ടുനിൽക്കുന്ന
സാഗരതീരത്തിരുന്നിരിക്കുന്നു
നിന്നിലാളുന്ന സായംസന്ധ്യയുടെ
ശരത്ക്കാലവർണ്ണം
ഭൂമിയുടെ നിറമായി മാറിയ
ആകാശമേലാപ്പിലൂടെ
കാലം മെല്ലെ നടന്നു നീങ്ങുമ്പോൾ
എഴുതാൻ വാക്കു തേടി
ഞാൻ തീരമണലിലൂടെ മെല്ലെ നടന്നു

No comments:

Post a Comment