Monday, August 2, 2010

മഷിതുള്ളികൾ

എഴുതാനിരിക്കുമ്പോൾ
അകലെ ആകാശം തെളിയുന്നു
കാർമേഘങ്ങൾ മായുന്ന
തെളിഞ്ഞ പുലർകാലങ്ങളിൽ
ഹൃദയം കടലാകുമ്പോൾ
അമൃതവാഹിനികളിൽ
പോലും കറുപ്പു പടർത്തുന്ന
സംസ്കാരശൂന്യരുടെ
ആക്രോശങ്ങൾ
ആരവമായുണരുന്നു
മാതൃഭൂമിയെ എഴുതിവിൽക്കുന്ന
സമാധാനപാലകരുടെ
നയതന്ത്രരേഖകളിലെ
മഷിതുള്ളികളിൽ മായാൻ
ഒരു കടലിനാവില്ല
കടലേ നീയെന്റെ സ്വപ്നമാവുക
നിന്നിലൂടെ ഞാൻ ചക്രവാളങ്ങളിൽ
പൂക്കുന്ന ശരത്ക്കാലനിറങ്ങളിൽ
പൂവു പോലെ ഒരു കവിത
വിരിയുന്നതും കണ്ടിരിക്കട്ടെ....

No comments:

Post a Comment