Monday, August 2, 2010

കിളിത്തൂവലുകൾ



വൃക്ഷശിഖരങ്ങളിലെ കുളിരിലുണർന്ന
കാറ്റൊഴുകിയ വഴിയിൽ
ചില്ലുകൂടുകൾ നിരത്തി അവരിരുന്നു
വഴിയിലൂടെ പറന്നു നീങ്ങുന്ന
കിളിത്തൂവലുകളിൽ തീപടർത്തി
ചില്ലുകൂട്ടിലാക്കി
തീപടർന്ന ചിറകുകൾക്കുള്ളിലെ
ജീവസ്പന്ദനങ്ങൾ
ദിനാന്ത്യപ്പതിപ്പുകൾക്ക് തീറെഴുതി
മോടി കൂട്ടി നടന്നവർ
ഇടറി വീണപ്പോഴും ചില്ലുകൂട്ടിലേയ്ക്ക്
കല്ലെറിഞ്ഞാഹ്ളാദിച്ചവർ
മുനമ്പുകളിൽ അറ്റം കാണാത്ത
കടൽക്കരയിൽ
ഭൂമിയെ ചുറ്റിയൊതുക്കാൻ
ഭൂമിയുടെ ഭ്രമണപഥങ്ങളിൽ
കല്ലും മുള്ളും തൂവി അവർ കാത്തിരുന്നു
ചില്ലുകൂടുമായ് 

1 comment: